ഡെൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്‌സിന്‍ കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.
രാജ്യത്തിന്റെ കോവിഡ് പോരാട്ടങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് കമ്പനി വ്യക്‌തമാക്കുന്നു. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ശാസ്‌ത്രജ്‌ഞര്‍ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന് ചെലവു കുറവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഫ്രിക്ക ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയാല്‍ മാത്രമേ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂ എന്ന ഗവേഷകരുടെ നിഗമനമാണ് പുതിയ വാക്‌സിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.
കോര്‍ബെവാക്‌സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്‌സിനായിരിക്കുമെന്നാണ് സൂചന. രണ്ടു ഡോസിനും കൂടി 400 രൂപയാകും ചിലവ് വരികയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
അമേരിക്കയിലെ ടെക്‌സാസിലെ ചില ശാസ്‌ത്രജ്‌ഞരാണ് വാക്‌സിന്റെ പിന്നിൽ. ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലും ഹൂസ്‌റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനും ചേര്‍ന്ന് 2021 അവസാനത്തോടെയാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഓപ്പണ്‍ ലൈസന്‍സോടെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്ന സ്‌ഥാപനത്തിനാണ് ഇന്ത്യയില്‍ ഇതിന്റെ ഉൽപാദനാവകാശം കൈമാറിയത്.
Most Read: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ