വയനാട്: കുറുക്കൻ മൂലയില്‍ ഭീതി പരത്തിയ കടുവക്കായുള്ള തിരച്ചിൽ നിര്‍ത്താന്‍ ഉത്തരവ്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറാണ് ഉത്തരവിട്ടത്. കടുവയെ പിടികൂടാന്‍ വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ച 5 കൂടുകളും മാറ്റും. ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരാനാണ് ഉത്തരവില്‍ പറയുന്നത്.
പത്ത് ദിവസമായിട്ടും കടുവയെ കണ്ടത്താന്‍ സാധിക്കാതെ വന്നതോടെയാണ് തിരച്ചില്‍ നിര്‍ത്തുന്നത്. കടുവ ഉള്‍വനത്തിലേക്ക് കടന്നതിനാല്‍ ഇനി നാട്ടിലേക്ക് തിരിച്ചു വരില്ലെന്നാണ് നിഗമനം. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കാട്ടിലേക്ക് പാതയൊരുക്കി വരെ തിരച്ചില്‍ നടത്തിയിരുന്നു.
മയക്കുവെടി സംഘങ്ങള്‍, കുങ്കിയാനകള്‍ എന്നിവയുമായി തോല്‍പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ കടുവയുടെ കാല്‍പാടു പോലും കണ്ടെത്താനായിരുന്നില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ഇതോടെയാണ് തിരച്ചിൽ മതിയാക്കാൻ ഉത്തരവിട്ടത്.
Read Also: കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും