ഇസ്ളാമാബാദ്: ഒന്നിലധികം ബലാൽസംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (കെമിക്കല്‍ കാസ്‌ട്രേഷന്‍) നടത്താനുള്ള ബില്‍ പാകിസ്‌ഥാന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍.
രാജ്യത്ത് സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാൽസംഗ കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്‌ചാത്തലത്തില്‍ കൃറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ബലാൽസംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ അതിവേഗ കോടതികളിലൂടെ പൂര്‍ത്തിയാക്കി ശിക്ഷ (കെമിക്കല്‍ കാസ്‌ട്രേഷന്‍) വിധിക്കാനുള്ള ബലാൽസംഗ വിരുദ്ധ ബില്ലിന് പ്രസിഡണ്ട് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു.
ബുധനാഴ്‌ച ചേര്‍ന്ന സംയുക്‌ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണം നടത്തിയാല്‍ പ്രതിക്ക് ജീവിത കാലത്തിനിടെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ കഴിവില്ലാതാകുന്നു എന്നാണ് ബില്ലില്‍ പറയുന്നത്.
ലൈംഗീക പ്രവര്‍ത്തനങ്ങള്‍ കുറയ്‌ക്കുന്നതിനുള്ള മരുന്നുകളുടെ ഉപയോഗമാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍. ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ളിക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും യുഎസിലെ ചില സംസ്‌ഥാനങ്ങളിലും ഇത് നിയമപരമായ ശിക്ഷാ രീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Kerala News: തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്കും പ്ളസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാം; മന്ത്രി