പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പനക്കായി കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. പന്നിപ്പടക്കം വെച്ച് കൊന്നശേഷം കാട്ടുപന്നിയുടെ ഇറച്ചിയുമായി പോകുകയായിരുന്ന ലക്കിടി പേരൂർ പാറപ്പള്ളം കോട്ടക്കാട് വിനു (31), പാറപ്പള്ളം സുശാന്ത് (33), മാങ്കുറിശി ചേന്ദക്കാട് പുഴക്കൽ വീട്ടിൽ സുമേഷ് (24) എന്നിവരെയാണ് മങ്കര പോലീസ് പിടികൂടിയത്. തിങ്കളാഴ്‌ച പുലർച്ചയോടെയാണ് സംഭവം.
കലേക്കാട് രാജീവ് ഗാന്ധി ആശുപത്രിക്ക് സമീപത്തു നിന്നാണ് പടക്കം വെച്ച് പന്നിയെ പിടിച്ചത്. മുറിച്ച് കഷ്‌ണങ്ങളാക്കിയ നിലയിൽ കാറിന്റെ ഡിക്കിയിലായിരുന്നു ഇറച്ചി ഉണ്ടായിരുന്നത്. നൈറ്റ് പട്രോളിങിലുണ്ടായിരുന്ന പോലീസുകാരാണ് മങ്കര വെള്ള റോഡിൽ വെച്ച് വാഹനം പരിശോധിച്ചത്. എഎസ്ഐ മോഹൻ ദാസ്, സിപിഒമാരായ സുജിത്, ഹോംഗാർഡ് മോഹൻദാസ് എന്നിവരുടെ നേതൃത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെയും ചത്ത പന്നിയേയും വാഹനവും പോലീസ് വനംവകുപ്പിന് കൈമാറി. ഇവരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌തു.
Read also: പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം