പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണത്തിന് 35 മില്ലുടമകൾ കരാർ ഒപ്പിട്ടു. നാളെ ബാക്കി മില്ലുടമകൾ കൂടി കരാറിൽ ഒപ്പിടുമെന്ന് പാഡി മാർക്കറ്റിങ് ഓഫിസർ സി മുകുന്ദൻ അറിയിച്ചു. സപ്ളൈകോ മുഖേന 52 മില്ലുകളാണ് നെല്ലെടുക്കുക. ഇതുവരെ മൂന്നര ലക്ഷം കിലോ നെല്ലാണ് സംഭരിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സംഭരണം ആരംഭിച്ചത്. അടുത്ത ആഴ്‌ചയിൽ കൊയ്‌ത്ത് പൂർണതോതിലാകും. നെല്ലെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിച്ച് വരികയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ നാളെയാണ് ചുമതല ഏറ്റെടുക്കുക.
അതേസമയം, ജില്ലയിലെ നെല്ല് സംഭരണത്തിന്റെ രജിസ്‌ട്രേഷൻ 61,000 കടന്നു. ഒന്നാംവിള കൊയ്‌ത്ത് ജില്ലയിൽ സജീവമാണ്. വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട്, കുഴൽമന്ദം, മേഖലയിലാണ് കൊയ്‌ത്ത് നടക്കുന്നത്. ഒക്‌ടോബർ ആദ്യം സംഭരണം സജീവമാകും.
Read Also: ഡെൽഹി കോടതിയിലെ വെടിവെപ്പ്; രണ്ട് പേർ അറസ്‌റ്റിൽ