കോഴിക്കോട്: പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. നേരത്തെ മൂന്ന് ദിവസം അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനക്ക് ശേഷമെ വ്യാപാരികളെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കൂ എന്ന് കലക്‌ടർ എസ്. സാംബശിവറാവു അറിയിച്ചു.
പാളയം മാര്‍ക്കറ്റിലേക്കുള്ള പച്ചക്കറി വാഹനങ്ങള്‍ തടമ്പാട്ട്താഴത്തെ മാര്‍ക്കറ്റിലെത്തണം. കോഴിക്കോട് വന്‍ തോതില്‍ കോവിഡ് രോഗബാധിതര്‍ കൂടുകയാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്നലെ മാത്രം 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ധിപ്പിക്കും.
പാളയം മാര്‍ക്കറ്റില്‍ 760 പേരില്‍ നടത്തിയ പരിശോധനയിലാണ് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പച്ചക്കറി കച്ചവടക്കാര്‍, ഉന്തുവണ്ടി കച്ചവടക്കാര്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും. ദിനംപ്രതി ആയിരങ്ങള്‍ എത്തുന്ന മാര്‍ക്കറ്റാണ് പാളയം. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് വിലയിരുത്തിയതിന് ശേഷമാകും മറ്റ് നടപടികള്‍. ജില്ലയില്‍ ഇതുവരെ 12,914 പേരാണ് കോവിഡ് പോസിറ്റീവായത്.
Malabar News: താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത; 688 കോടിയുടെ അനുമതി