പാണ്ടിക്കാട് പോക്‌സോ കേസ്; കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിന് പോലീസ്

By Staff Reporter, Malabar News
pocso case
Representational Image
Ajwa Travels

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം വിപുലപ്പെടുത്താന്‍ പോലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിനാണ് പോലീസിന്റെ നീക്കം.

അതേസമയം പെണ്‍കുട്ടിക്ക് തുടര്‍ ചികില്‍സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു.

കേസില്‍ 17കാരിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികള്‍ കേസിലുണ്ട്. സൈബര്‍ കുറ്റകൃത്യത്തിന് പുറമെ, പെണ്‍കുട്ടി 7 തവണ ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

നേരിട്ട് പരിചയമില്ലാത്ത ചിലരും പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ട് എന്നും ഇവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. ആയതിനാല്‍ ഇരക്ക് നേരിടേണ്ടി വന്ന സൈബര്‍ കുറ്റകൃത്യങ്ങളും പരിശോധിക്കുന്ന പോലീസ് സാഹചര്യ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് നീങ്ങുന്നത്.

Kannur News: ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി

സൈബര്‍ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.

അതേസമയം കുട്ടിക്ക് തുടര്‍ ചികില്‍സ വേണമെന്ന റിപ്പോര്‍ട് പ്രകാരം വിശദമായ പരിശോധന നടത്തുന്നതിനായി വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കാനും തീരുമാനമായി. ബുധനാഴ്‌ചയാണ് കുട്ടിയെ പരിശോധനക്ക് വിധേയയാക്കുക. മാനസികാഘാതവുമായി ബന്ധപ്പെട്ട് കുട്ടിക്ക് തുടര്‍ ചികില്‍സ വേണമെന്നായിരുന്നു റിപ്പോര്‍ട്. കുട്ടിക്ക് തുടര്‍ ചികില്‍സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട് ഗൗരവമായാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കാണുന്നത്.

 Malabar News: കരിപ്പൂർ വിമാനാപകടം; പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE