മസ്‌കറ്റ്: ഒമാനിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതൽ താൽകാലിക പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു. 15 ദിവസത്തേക്ക് ആയിരുന്നു നിരോധനം. ഈ താൽകാലിക വിലക്കാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിരിക്കുന്നത്.
ടാൻസാനിയ, സിയറ, ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്‌ത് വരുന്ന മറ്റ് പൗരൻമാർക്കും നിരോധനം ബാധകമാണ്. എന്നാൽ, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read: മാസ്‌ക് ഇല്ലാതെ വിമാനയാത്ര ചെയ്‌താൽ നടപടി; ഡെൽഹി ഹൈക്കോടതി