ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മന്ത്രിയുമായ നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ വീട്ടിൽ ഒരു മാസത്തിലേറെ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ച ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്.
ജൂൺ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് നടപടി. ഇതിന് പിന്നാലെ പിഡിപിയും നാഷണൽ കോൺഫറൻസും ഉൾപ്പെടെയുള്ള മുഖ്യധാരാ പ്രാദേശിക പാർട്ടികൾ വിവിധ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇരു പാർട്ടികളുടെയും നിരവധി നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്ന സാഹചര്യമാണുള്ളത്.
ജമ്മു കശ്‌മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു ദിവസം മുൻപാണ് (2020 ഡിസംബർ 21) നയീം അക്‌തർ, സർതാജ് മദ്‌നി എന്നിവരുൾപ്പെടെ നിരവധി പിഡിപി, നാഷണൽ കോൺഫറൻസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. പിന്നീട് ശ്രീനഗറിലെ എംഎൽഎ ഹോസ്‌റ്റലിൽ അഞ്ച് മാസത്തോളം പാർപ്പിച്ചതിന് ശേഷം മെയ് 10നാണ് നയീം അക്‌തറിനെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്.
Read Also: 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ