ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകിയത്.
ഹരജിയിൽ ഉന്നയിച്ച കാര്യങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ ഉള്ളതാണെന്നും പെഗാസസ് ചാര സോഫ്‌റ്റ്‌വെയറുമായി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മാദ്ധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിഷയം ഗൗരവകരമാണെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് പെഗാസസ് റിപ്പോർട് പുറത്തുവിട്ടത് യാദൃശ്‌ചികം അല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രതികരണം.
Read Also: ‘കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്ക്’; കോൺഗ്രസിനെ വിമർശിച്ച് കപില്‍ സിബല്‍