ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് ഉത്തരവിനായി മാറ്റി വെച്ച് സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുള്ളിൽ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും ഇന്ന് ഹരജി പരിഗണിച്ച കോടതി അറിയിച്ചു.
പെഗസാസ് സ്‌പൈവെയർ ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലത്തിലൂടെ വ്യക്‌തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചാൽ അവിടെ വ്യക്‌തമാക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കാൻ പരിമിതിയുണ്ട്. നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതി ഗൗരവത്തോടെയാണ് കാണുന്നത് എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
എന്നാല്‍, ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ച കോടതി വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വ്യക്‌തമാക്കി. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയണം. രാജ്യത്തെ പൗരന്‍മാരാണ് അവകാശ ലംഘനം എന്ന ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്‌നം എന്നും കോടതി പറഞ്ഞു.
Most Read: പദവിയുടെ അന്തസ് മറക്കരുത്; ശ്രീധരൻ പിള്ളയോട് ചെന്നിത്തല