തിരുവനന്തപുരം: പിഎസ് ശ്രീധരൻപിള്ള ബിജെപി സംസ്‌ഥാന പ്രസിഡണ്ടല്ല എന്ന കാര്യം ഓർമിക്കണമെന്ന് രമേശ് ചെന്നിത്തല. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും ചെന്നിത്തല പറഞ്ഞു. നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പിഎസ് ശ്രീധരൻപിള്ള രംഗത്ത് വന്നതിനെ തുടർന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയണമെന്നാണ് പിഎസ് ശ്രീധരൻപിള്ള പറഞ്ഞത്. പാലാ ബിഷപ്പ് ഉന്നയിച്ചത് അവരുടെ ആശങ്കയാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
അതേസമയം നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാനാണ് ബിജെപി തീരുമാനം. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചക്ക് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി