ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രിക്ക് പാലിക്കാൻ സാധിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സത്യത്തെയും രാജ്യത്തിന്റെ ശബ്‌ദത്തെയും അടിച്ചമര്‍ത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമാണ് പെഗാസസ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
“ഏത് വിഷയത്തെ കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി തൊഴിലില്ലായ്‌മയെ കുറിച്ച് മാത്രം മിണ്ടുന്നില്ല. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് അദ്ദേഹം വാഗ്‌ദാനം നല്‍കിയിരുന്നത്. എന്നാൽ രാജ്യം ഇന്ന് നേരിടുന്നതില്‍ ഏറ്റവും വലിയ പ്രശ്‌നമായി തൊഴിലില്ലായ്‌മ മാറിയിരിക്കുകയാണ്” -രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ കോര്‍പറേറ്റുകളെ സഹായിച്ച് ചെറുകിട ബിസിനസുകാരെ നശിപ്പിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Read also: കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ട്വീറ്റിൽ; രാഹുലിനെതിരെ എഫ്‌ഐആർ