പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും

By News Desk, Malabar News
Paliyekkara toll plaza
Ajwa Travels

പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്‌ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ്‌ ഹരജി.

2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങിയത്. ദേശീയ പാതയുടെ നിർമാണത്തിനായി 721.17 കോടി ചിലവാക്കി. ഈ വർഷം ജൂലായ് വരെ 801.60 കോടി രൂപ ടോൾ പിരിവായി ലഭിച്ചുവെന്നാണ് വിവരാവകാശത്തിൽ പറയുന്നത്. കരാർ അനുസരിച്ച് നിർമാണ ചിലവ് ലഭിച്ചു കഴിഞ്ഞാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാറുകാർ ബാധ്യസ്‌ഥരാണ്.

ഫാസ്‌ടാഗിലെ തകരാറുകൾ പരിഹരിക്കാതെ ടോൾ പിരിക്കരുത്, കോവിഡ് കാലത്ത് ടോൾ പ്ളാസയിൽ വരുത്തിയ വർധന റദ്ദാക്കണം, നിർമാണ കമ്പനിക്ക് ചിലവായ തുകയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാൽ ടോൾ പിരിക്കുന്ന കാലാവധി കുറക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ്‌ കുമാറുമാണ് ഹരജിക്കാർ. 2012 ഫെബ്രുവരി 9ന് തുടങ്ങിയ ടോൾ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്‌ഥ.

Read also: തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE