ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന് ഡ്രഗ്‌സ് കൺട്രോളർക്ക് അടിയന്തിര അനുമതി തേടി ഫൈസർ അപേക്ഷ നൽകി. മരുന്ന് രാജ്യത്ത് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് കമ്പനി അപേക്ഷ നൽകിയത്. അടിയന്തിര വാക്‌സിൻ വിതരണത്തിന് അനുമതി തേടി കഴിഞ്ഞ ദിവസമാണ് ഫോം സിടി 18 പ്രകാരം ഫൈസർ അപേക്ഷ നൽകിയത്.
ബ്രിട്ടനും ബഹ്‌റൈനും ഇതിനോടകം ഫൈസറിന് അനുമതി നൽകിയിട്ടുണ്ട്. വാക്‌സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടി വരുമെന്നുള്ളതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
5 കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുക്കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്‌ഫോർഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാന ഘട്ടത്തിലാണുള്ളത്.
Read also: സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം