ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്‌ടാവ് സ്‌ഥാനത്ത് നിന്ന് പ്രദീപ് കുമാർ സിന്‍ഹ രാജിവെച്ചു. വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്. മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനായ പികെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു. മോദിയുടെ കാലാവധി തീരുന്നതു വരെയായിരുന്നു ചുമതല നല്‍കിയത്. അതേസമയം പെട്ടന്നുള്ള നടപടി ദേശീയ തലത്തിൽ പല ഊഹാപോഹങ്ങൾക്കും കാരണമായിട്ടുണ്ട്. നേരത്തെ വൈദ്യുതി മന്ത്രാലയത്തില്‍ സെക്രട്ടറിയായും സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഐഎഎസ് ബാച്ചിലെ അംഗമാണ്.
Read also: ബിജെപി പ്രചാരണ വാഹനം തകർത്തു; പിന്നിൽ തൃണമൂലെന്ന് ആരോപണം