ലഖിംപൂര്‍ കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായ ഹരജി മാർച്ച് 11ന്

By Team Member, Malabar News
Plea Against Bail Of Ashish Mishra Will Consider On March 11 By Supreme Court
Ajwa Travels

ന്യൂഡെൽഹി: ലഖിംപൂര്‍ കൂട്ടക്കൊല കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി മാർച്ച് 11ആം തീയതി പരിഗണിക്കും. ലഖിംപൂര്‍ കൂട്ടക്കൊലയിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളാണ് ഹരജി സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് കേസിൽ അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.

ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതോടെ കേസിലെ മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നതായി ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ആശിഷ് മിശ്രയ്‌ക്ക്‌ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും, പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ലഖിംപൂര്‍ ഖേരിയില്‍ കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെടുന്നത്. കേന്ദ്ര മന്ത്രിക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്കാണ് പ്രതികൾ കാർ ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയത്.

Read also: ഓപ്പറേഷൻ ഗംഗ; പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE