ന്യൂഡെൽഹി: കോവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർന്നെന്ന് സർവേ. ആഗോള നേതാക്കളിലെ ഏറ്റവും ഉയർന്ന നിലയിലാണ് മോദിയെന്നാണ് സർവേ പറയുന്നത്. അമേരിക്ക ആസ്‌ഥാനമായുള്ള ഗവേഷണ സ്‌ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദിയുടെ ജനപ്രീതി വർധിച്ചതായി പറയുന്നത്.
ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ചാണ് സർവേ നടത്തിയത്.
ഇതിൽ മോദിയുടെ റേറ്റിംഗ് 55 ആണ്. മെക്‌സിക്കോ പ്രസിഡണ്ട് ആൻഡ്രസ് ലോപസ് ഒബ്‌റാഡർ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവരുടെ ജനപ്രീതിയും കോവിഡ് കാലത്ത് ഉയർന്നു. ഒബ്‌റാഡറിന്റെ റേറ്റിംഗ് 29ഉം മോറിസന്റേത് 27ഉമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്നാണ് സർവേ പറയുന്നത്. അതേസമയം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒമ്പതാം സ്‌ഥാനത്താണ്.
Read also: കോവിഡ് വകഭേദം അപകടകാരിയല്ല; പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വിദഗ്‌ധർ