തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്‌ഥാനത്ത് വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചോദ്യം ചെയ്‌ത് പ്രതിപക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട സംഭവം’ പതിവായി. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാർ ജില്ലാ പോലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണു കുഴപ്പങ്ങൾക്കു കാരണമെന്നും സതീശൻ പറഞ്ഞു. താങ്കൾ പോയി നോക്കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്ന് സതീശനും തിരിച്ചടിച്ചു.
പോലീസിന്റെ നിഷ്‌ക്രിയത്വം കാരണമാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്ന് എൻ ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. ഭീഷണി ഉണ്ടെന്ന് ഹരിദാസൻ പറഞ്ഞിട്ടും പോലീസ് നടപടി എടുത്തില്ല. വടക്കേ മലബാറിൽ ബോംബ് നിർമാണം കുടിൽ വ്യവസായം പോലെയായെന്നും ഷംസുദീൻ പറഞ്ഞു. കൊലക്കത്തി എടുത്തവർ താഴെ വെച്ചാൽ പ്രശ്‌നം അവസാനിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
Most Read: എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?