മലപ്പുറം: ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം, ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
ആരാധനാലയങ്ങളുടെ വലിപ്പമനുസരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിശ്വാസികള്‍ക്ക് പ്രാർഥന നിർവഹിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി നല്‍കിയ നിര്‍ദേശം സർവകക്ഷി യോഗം അംഗീകരിച്ചതിനെയാണ് യോഗം സ്വാഗതം ചെയ്‌തത്. ഇന്നലെയായിരുന്നു ഈ ആവശ്യമുന്നയിച്ച് മുസ്‌ലിം ജമാഅത്ത് നിവേദനം നൽകിയത്. കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്‌ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരും. മറ്റ് ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കർശനമാക്കാനുമാണ് നിലവിലെ തീരുമാനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്‌ളാദ പ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല, അണികളെ രാഷ്‌ട്രീയ പാർട്ടികൾ നിയന്ത്രിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങളും സർവകക്ഷി യോഗം കൈക്കൊണ്ടു.
എന്നാൽ, കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നും സര്‍വകക്ഷി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഫലപ്രഖ്യാപന ദിവസം ആഹ്‌ളാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.
Most Read: കോവിഡ് രോഗികളുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രമുണ്ടോ; മഹുവ മൊയ്‌ത്ര