കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തതായും ജിന്‍സന്റെ പരാതിയില്‍ പറയുന്നു. അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചു. തന്റെ രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ഇതേ തുടര്‍ന്ന് കേസ് വ്യാഴാഴ്‌ചത്തേക്ക് മാറ്റി. വിചാരണ കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാറിന്റെയും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നു പറഞ്ഞാണ് ഹൈക്കോടതി നടപടി.
Read also: ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി