രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച സംഭവം; രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് ആരോപണം

By Trainee Reporter, Malabar News
Ajwa Travels

നിലമ്പൂർ: രാഹുൽ ഗാന്ധി എംപി നൽകിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ നിലമ്പൂരിൽ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. എംപിയുടെ ഭക്ഷ്യകിറ്റുകൾ സമയത്ത് തന്നെ വിതരണം ചെയ്‌തിരുന്നുവെന്നും ഉപയോഗിക്കാൻ കഴിയാത്തവിധം മഴ നനഞ്ഞ് നാശമായവയാണ് മാറ്റിവെച്ചതെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിയുടെയും മറ്റു നേതാക്കളുടെയും സഹകരണത്തോടെ ലക്ഷങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് പാർട്ടി നടത്തിയത്. മലപ്പുറം നിലമ്പൂരിലെ 33 ഡിവിഷനുകളിലും വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിറ്റുകൾ എത്തിച്ചുനൽകി, കോൺഗ്രസ് പറഞ്ഞു.

രണ്ട് ദിവസം മുൻപാണ് രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റുകൾ കെട്ടിടത്തിനുള്ളിൽ നശിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷ്യകിറ്റുകൾ കോൺഗ്രസ് പൂഴ്‌ത്തി വെച്ചതാണെന്നാണ് ഡിവൈഎഫ്ഐ ആരോപിച്ചത്.

സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക കമ്മിറ്റിയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതിനെ തുടർന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാർത്ത സമ്മേളനം നടത്തിയത്.

രാഷ്‌ട്രീയ മുതലെടുപ്പാണ് ഇത്തരം വിവാദങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന്  നേതാക്കൾ ആരോപിച്ചു. റീബിൽഡ് നിലമ്പൂരിന്റെ പേരിൽ പിവി അൻവർ എംഎൽഎ സ്വരൂപിച്ച ലക്ഷങ്ങൾ എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബ്ളോക്ക് പ്രഡിഡണ്ട് എ ഗോപിനാഥ്‌, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡണ്ട് പാലോളി മെഹബൂബ്, യൂത്ത് കോൺഗ്രസ് മുൻസിപ്പൽ പ്രസിഡണ്ട് മൂർക്കൻ മാനു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read also: നടിയെ ആക്രമിച്ച കേസ്; ഡിസംബർ രണ്ടിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE