ഐപിഎല്‍: റെയ്‌ന പിന്മാറി

By Trainee Reporter, Malabar News
Suresh_Raina_Malabar News
Suresh Raina
Ajwa Travels

ദുബായ്: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌ന പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സിഇഒ കെ.എസ് വിശ്വനാഥനാണ് വിവരം പുറത്ത് വിട്ടത്. റെയ്‌നക്കും കുടുംബത്തിനും പൂര്‍ണപിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്‌ന നാട്ടിലേക്ക് മടങ്ങിയെന്നും ചെന്നൈ ടീം അറിയിച്ചു.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ തന്നെ ചെന്നൈ ടീമിന്റെ ഏറ്റവും ശക്തരായ കളിക്കാരിലൊരാളാണ് സുരേഷ് റെയ്‌ന. അതുകൊണ്ട് തന്നെ റെയ്നയുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ സിഎസ്‌കെയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് റെയ്‌നക്ക് സ്വന്തമാണ്. കോഹ് ലിക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും സുരേഷ് റെയ്‌നയാണ് .

ഈ സീസണിലെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കഷ്ടത്തിലായിരിക്കുകയാണ് ചെന്നൈ ടീം. നേരത്തെ ഒരു ബൗളര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടയിലാണ് സൂപ്പര്‍ താരം റെയ്നയുടെ മടക്കം.

ഓഗസ്റ്റ് 21നാണ് സുരേഷ് റെയ്‌ന, ടീം അംഗങ്ങളോടൊപ്പം യുഎഇയില്‍ എത്തിയത്. 7 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം പരിശീലനം തുടങ്ങാനിരിക്കെയാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങുന്നത്. സെപ്റ്റംബര്‍ 19നാണ് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സും കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE