മുംബൈ: പണപ്പെരുപ്പ ഭീഷണി നിലനിൽക്കുമ്പോഴും ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ പണവായ്‌പ നയ അവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.
നേരത്തെ കോവിഡിന്റെ ആഘാതത്തെ ചെറുക്കാൻ പ്രഖ്യാപിച്ച ആശ്വാസ നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിൻമാറുകയാണെന്ന സൂചന പുറത്തു വന്നിരുന്നു. എന്നാൽ ഈ ആശങ്കകളെല്ലാം അസ്‌ഥാനത്താക്കിയാണ് നിരക്കുകളിൽ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിൽ ആർബിഐ എത്തിയത്.
ഒമൈക്രോൺ വ്യാപനം ലോകത്തെയാകെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയതായി ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് ചൂണ്ടിക്കാട്ടി. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച (ജിഡിപി) 7.8 ശതമാനമാണെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Read Also: യുപിയിൽ കനത്ത പോളിംഗ്; പ്രതീക്ഷയോടെ ബിജെപിയും സമാജ്‌വാദി പാർട്ടിയും