തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ട്രാഫിക് ഐജി ലക്ഷ്‌മണക്കെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ഐജി വഴിവിട്ട് സഹായിച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ സ്‌ഥിരീകരിച്ചു. ഐജിക്കെതിരായ നടപടി ശുപാർശ ആഭ്യന്തരവകുപ്പ് പരിശോധിച്ചു വരികയാണ്.
ട്രാഫിക് ഐജി ലക്ഷ്‌മണിൽ നിന്നും ക്രൈംബ്രാഞ്ച് നേരത്തെ മൊഴിയെടുത്തിരുന്നു. ലക്ഷ്‌മണയും മോൻസണും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഐജി സംശയത്തിന്റെ നിഴലിലായത്. മോൻസന്റെ മകളുടെ വിവാഹ നിശ്‌ചയത്തിലും ലക്ഷ്‌മണ പങ്കെടുത്തിരുന്നു.
Read also: റോമിയോ സ്‌ക്വാഡ് സ്‍ത്രീ സുരക്ഷയ്‌ക്ക്; യോഗി ആദിത്യനാഥ്