മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മഹാരാഷ്‍ട്ര ഹൈക്കോടതിയില്‍. നിലവില്‍ നാനാവതി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്ന റാവു സുഖംപ്രാപിച്ചതായും ഡിസ്ചാര്‍ജ് ആവാമെന്നുമുള്ള ആശുപത്രി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ ബന്ധുക്കളുടെ അപേക്ഷ കോടതിയെ അറിയിച്ചത്.
റാവുവിന്റെ ആരോഗ്യം നിരീക്ഷിക്കേണ്ടതുണ്ടെന്നും ജയിലിലെ ആശുപത്രിയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും ബന്ധുക്കള്‍ കോടതിയില്‍ പറഞ്ഞു. ജയില്‍ ആശുപത്രിയിലെ അവസ്‌ഥകൊണ്ടാണ് റാവുവിന്റെ ആരോഗ്യസ്‌ഥിതി വഷളായത്. സ്വാഭിമാനത്തോടെ ജീവിക്കാനുള്ള റാവുവിന്റെ അവകാശം ജയിലില്‍ ലംഘിക്കപ്പെട്ടതായി ഭാര്യ ഹേമലതക്കുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആരോപിച്ചു.
Read also: കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു