ന്യൂഡെൽഹി: 2021 മാർച്ചിന് മുമ്പ് സ്‌പെക്‌ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകൾ മുഴുവൻ അടച്ചതായി ബുധനാഴ്‌ച റിലയൻസ് ജിയോ അറിയിച്ചു. 2014, 2015, 2016 വർഷങ്ങളിലെ ലേലത്തിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിനും 2021ൽ ട്രേഡിങ്ങിനുള്ള അവകാശത്തിലൂടെ 2021ൽ നേടിയ സ്‌പെക്‌ട്രത്തിനും മുൻകൂർ പേമെന്റിനായി കമ്പനി ടെലികോം വകുപ്പിന് 30,791 കോടി രൂപ (പലിശ ഉൾപ്പെടെ) നൽകിയിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷം മുതൽ 2034-35 വരെയുള്ള വാർഷിക ഗഡുക്കളായി ബാധ്യതകൾ അടയ്‌ക്കേണ്ടതും 9.30 ശതമാനം മുതൽ 10 ശതമാനം വരെ പലിശ നിരക്കും കണക്കാക്കിയാണ് ഇത്രയും ഭീമമായ തുക അടച്ചത്. മേൽപ്പറഞ്ഞ മുൻകൂർ പേമെന്റുകൾ നിലവിലെ പലിശ നിരക്കിൽ പ്രതിവർഷം ഏകദേശം 1200 കോടി രൂപ ലാഭിക്കാൻ കാരണമാകുമെന്ന് കമ്പനി കണക്കാക്കുന്നു.
Read Also: ഐഎൻഎസ് രൺവീറിലെ അപകടം; സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചതല്ലെന്ന് റിപ്പോർട്