അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല- ഹരജി തള്ളി

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ലെന്ന് വ്യക്‌തമാക്കിയ കോടതി, സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമലംഘനം ഉണ്ടോയെന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

By Trainee Reporter, Malabar News
Adani Group
Ajwa Travels

ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. യുഎസ് ആസ്‌ഥാനമായ ഷോർട് സെല്ലിംഗ് സ്‌ഥാപനമായ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ലെന്ന് കോടതി ഉത്തരവിട്ടു.

ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വിഷയം പരിശോധിക്കുന്ന വിദഗ്‌ധ സമിതിയിലും സെക്യൂരിറ്റിസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തിലും അവിശ്വാസം അറിയിച്ചു അനാമിക ജയ്സ്വാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ബെഞ്ച് വാദം കേട്ടത്. കഴിഞ്ഞ നവംബർ 24നാണ് ഹാജി വിധി പറയാൻ മാറ്റിയത്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു 12 സംശയകരമായ ഇടപാടുകൾ ഉണ്ടെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്. ഇതിൽ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു ഹരജി. എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ലെന്ന് വ്യക്‌തമാക്കിയ കോടതി, സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നിയമലംഘനം ഉണ്ടോയെന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നും നിയമം അനുസരിച്ചു നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട് പുറത്തുവന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരമെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്. 12,000 കോടി ഡോളർ വിപണി മൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം, ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോർപറേറ്റ് രംഗത്ത് ദുർഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് ഭീഷണി തുടങ്ങിയവയായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ.

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മാർച്ചിൽ സുപ്രീം കോടതി സെബിയോട് നിർദ്ദേശിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എഎം സപ്രെയുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സമിതിയെയും കോടതി രൂപീകരിച്ചിരുന്നു. എന്നാൽ, സെബി അന്തിമ റിപ്പോർട് സമർപ്പിക്കാത്തതിന് എതിരെ കോടതിയലക്ഷ്യ ഹരജിയും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരുന്നു.

Most Read| എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE