തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ഇപ്പോള്‍ സിപിഎം വിഭാഗീയത ജാതി-മത അടിസ്‌ഥാനത്തിലാണ്. വര്‍ഗീയ ശക്‌തികളാണ് പലയിടത്തും ഇപ്പോള്‍ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.
മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സിപിഎം വര്‍ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണസമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്‌ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നയം വ്യക്‌തമല്ല. ഇക്കാര്യത്തില്‍ എംവി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയെന്ന് വ്യക്‌തമാക്കണം. പ്രണയിക്കുന്നവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം വിവാഹംകഴിച്ച നിരവധി ഡിവൈഎഫ്ഐക്കാര്‍ കേരളത്തിലുണ്ട്. ഇവരെ ആരെയും പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
Read Also: വധ ഗൂഢാലോചന കേസ്: അന്വേഷണം ശരിയായ ദിശയിൽ തന്നെ; ക്രൈം ബ്രാഞ്ച് എസ്‌പി