തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച വിവാദമായതിന് പിന്നാലെ നിയമനടപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്തപക്ഷം സിവിൽ-ക്രിമിനൽ നിയമനടപടികൾക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. അഡ്വ. എം രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.
‘വസ്‌തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിച്ചതിലൂടെ തന്നെ മാത്രമല്ല, പാർട്ടി നേതാക്കളെയും അധിക്ഷേപിച്ചു. ബിജെപിയിൽ ചേരാൻ താൽപ്പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ചക്കള്ളമാണ്. കമ്യൂണിസ്‌റ്റ് പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തന്റെ പാർട്ടി കൂറും പ്രത്യശാസ്‌ത്ര ത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാകില്ല. മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്’- ഇപി ജയരാജൻ നോട്ടീസിൽ പറയുന്നു.
Most Read| സൈനിക വാഹനം തടഞ്ഞു സ്‌ത്രീകൾ; മണിപ്പൂരിൽ വൻ പ്രതിഷേധം