തിരുവനന്തപുരം: ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു. ഭരണഘടനയിൽ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് കണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം ഭരണഘടനയ്‌ക്ക് എതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് രംഗത്തെത്തിയിരുന്നു. വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് കൃഷ്‌ണദാസ് പറഞ്ഞു. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കൃഷ്‌ണദാസ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.
Read Also: ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി