കോട്ടയം: സംസ്‌ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകൾ. നിലവിൽ 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയെങ്കിലും പല സ്വകാര്യ ലാബുകളിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. 1700 രൂപയാണ് പലയിടത്തും ഇന്നും ഈടാക്കിയത്.
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു എങ്കിലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. ഐസിഎംആര്‍ അംഗീകരിച്ച ടെസ്‌റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത്. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്.
Read also: സർവേ ഫലങ്ങൾ വീണ്ടും തെറ്റും; യുഡിഎഫിന് വിജയം ഉറപ്പ്; കുഞ്ഞാലിക്കുട്ടി