ലബോറട്ടറികളുടെ ജോലി ഭാരം കുറക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ

By Trainee Reporter, Malabar News
rtpcr test
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ. രോഗം സ്‌ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറക്കാനായാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് ഡിസ്‌ചാർജ് ചെയ്യുമ്പോൾ നിർബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്‌ഥ ഒഴിവാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർക്ക് ഇതര സംസ്‌ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ആർടിപിസിആർ പരിശോധന നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല.

പരിശോധനാ ലബോറട്ടറികളുടെ ജോലിഭാരം കുറക്കാൻ ഈ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഐസിഎംആർ വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു.

ടെസ്‌റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്‌സിംഗ്, ഐസൊലേഷൻ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള മാർഗം. രോഗം സ്‌ഥിരീകരിക്കുന്നവർ വീട്ടിൽ ചികിൽസയിൽ തുടരുന്നതും വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.

Read also: ഓക്‌സിജൻ ലഭിച്ചില്ല; തമിഴ്നാട്ടിൽ 11 പേര്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE