കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

By Staff Reporter, Malabar News
lokajalakam image_malabar news
Representational Image
Ajwa Travels

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ ‘സ്‌പുട്‌നിക് 5‘ന് ശേഷം ‘എപിവാക് കൊറോണ‘ എന്ന വാക്‌സിനാണ് റഷ്യ അനുമതി നല്‍കിയിരിക്കുന്നത്. സൈബീരിയയിലെ വെക്റ്റര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ വികസിപ്പിച്ചത്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി എപിവാക് കൊറോണ വാക്‌സിന്റെ പരീക്ഷണം വന്‍തോതില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക.

ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരില്‍ കഴിഞ്ഞമാസം തന്നെ പൂര്‍ത്തിയായിരുന്നു.

IPL News: രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

നിലവില്‍ ആഭ്യന്തരമായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌പുട്‌നിക്-5 വാക്‌സിന്‍ മോസ്‌കോയിലെ 40000 വളണ്ടിയര്‍മാര്‍ക്ക് മാത്രമാണ് റഷ്യ ഇപ്പോള്‍ നല്‍കിയത്. ഈ വാക്‌സിന്‍ റഷ്യ ഇതുവരെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്‌തിട്ടില്ല.

സ്‌പുട്‌നിക് ആദ്യഘട്ട പരീക്ഷണം ഇന്ത്യയിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് മുന്നോടിയായി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്‌റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

രണ്ട് വാക്‌സിനുകളുടെയും നിര്‍മാണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. കൂടാതെ വിദേശ പങ്കാളികളുമായുള്ള സഹകരണം ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE