കാബൂൾ: യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അതിശക്‌തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്‌തു. ല്വീവ് മേയർ ആൻഡ്രി സഡോവ്യിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ.
അതേസമയം അസോവിൽ ഉരുക്കു നിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന യുക്രൈൻ സൈന്യത്തോട് കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയതായാണ് വിവരം. കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രസിഡണ്ട് വ്ളാദിമിർ സെലൻസ്‌കി.
റഷ്യയുടെ മരിയുപോളിന് മേലുള്ള അധിനിവേശം കീഴടക്കലിലേക്ക് എത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലൻസ്‌കി സൂചന നൽകി. മരിയുപോളിലെ തങ്ങളുടെ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്ന് സെലൻസ്‌കി പറഞ്ഞു. മരിയുപോൾ പിടിച്ചെടുക്കുന്നതിനൊപ്പം കിഴക്കൻ ഡോൺബാസ് മേഖലയുടെ നിയന്ത്രണം കൂടി വരുതിയിലാക്കാനാണ് റഷ്യയുടെ ശ്രമം.
Most Read: രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ