പനാജി: ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ. ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ മതവ്യത്യാസമില്ലാതെ ഏക തീരുമാനമാണ് ഗോവയിലേതെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ എല്ലാവര്‍ക്കും ഏക സിവില്‍ നിയമമാണ് നിലനില്‍ക്കുന്നത്. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.
ഒറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്‌തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
രാജ്യത്ത് എത്രയും പെട്ടെന്ന് തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും, തങ്ങളുടെ രാഷ്‌ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read Also: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍