കൊച്ചി: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി.
മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്‌പെഷ്യൽ കമ്മീഷണറും നിലപാട് അറിയിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്‌റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിൽ ക്രമക്കേട് നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്‌റ്ററിൽ ഉൾപ്പെടുത്തിയാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥർ പണം വെട്ടിച്ചത്.
ദേവസ്വം ഗസ്‌റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചെലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഇത് മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്. അഴിമതിക്ക് കർണാടക ഹൈക്കോടതി ജഡ്‌ജി ഉൾപ്പടെ നിരവധി വിഐപികളാണ് ഇരയായത്.
Most Read: കണ്ണൂർ സർവകലാശാല വിസി നിയമനം; ഹരജി ഇന്ന് ഹൈക്കോടതിയിൽ