കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ശബരിമലക്കായി യുഡിഎഫ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. എന്നാൽ ഇതിനെല്ലാം എതിരെ യുവതികളെ കയറ്റണം എന്ന നിലപാടാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. യുഡിഎഫ് നിലപാട് ഇടതുസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എങ്കിൽ സുപ്രീംകോടതിയില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക് പോസ്‌റ്റിൽ പറയുന്നു.
ശബരിമലക്കായി ഉമ്മൻ ചാണ്ടിസർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക് പോസ്‌റ്റ് അവസാനിക്കുന്നത്.
Read also: എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു