മുംബൈ: പെഗാസസ് ഫോൺ ചോർത്തലിനെ ഹിരോഷിമയിലെ അണുബോംബ് അക്രമണത്തോട് ഉപമിച്ച് ശിവസേനാ എംപി സഞ്‌ജയ് റാവത്ത്. ഹിരോഷിമയില്‍ അണുബോംബ് ആളുകളുടെ ജീവനെടുത്തെങ്കില്‍, പെഗാസസ് സ്വാതന്ത്ര്യത്തെയാണ് കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയക്കാരുടേയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ ആരാണ് പണം മുടക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ശിവസേനാ മുഖപത്രം സാമ്‌നയിലെ തന്റെ പ്രതിവാര ലേഖനത്തിലാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
60 കോടി രൂപ നൽകി ഒരുവർഷത്തേക് പെഗാസസിന്റെ ലൈസന്‍സ് എടുത്താൽ 50 ഫോണുകള്‍ ചോര്‍ത്താമെന്നും 300 ഫോണുകള്‍ ചോര്‍ത്തണമെങ്കില്‍ അത്തരം ആറോ ഏഴോ ലൈസന്‍സ് ആവശ്യമാണെന്നും മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ റാവത്ത് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ കേന്ദ്രം ഈ സോഫ്റ്റ്‌വെറിനായി എത്രയധികം പണമാണ് ചിലവഴിച്ചിരിക്കുക എന്നും ചാരവൃത്തിക്കായി മാത്രം ഇത്രയും തുക വകമാറ്റാനുള്ള സാഹചര്യം രാജ്യത്തുണ്ടോ എന്നും ശിവസേനാ എംപി ചോദിച്ചു.
പുതിയ സാങ്കേതിക വിദ്യ നമ്മളെ അടിമത്തത്തിലേക്ക് കൊണ്ടുപോയെന്നും രാഷ്‌ട്രീയക്കാരും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരും മാത്രമല്ല ജുഡീഷ്യറിയും മാദ്ധ്യമങ്ങളും വരെ ആ നിഴലിലുണ്ടെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.
Read also: സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ