സഞ്‌ജിത്ത്‌ വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി

By Trainee Reporter, Malabar News
RSS Worker Murder
Ajwa Travels

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാൻ സാധിച്ചത്. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ ഇപ്പോഴും കാണാമറയത്താണെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ബിജെപി ആരോപിച്ചു.

കഴിഞ്ഞ നവംബർ 15ന് ആണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്ത്‌ വെട്ടേറ്റ് മരിച്ചത്. ഒരുമാസത്തിനിടെ കൊലപാതകത്തിൽ മൂന്ന് പേരെ മാത്രമാണ് പോലീസ് പിടികൂടിയത്. എന്നാൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

കേസിൽ ഇതുവരെ കൊഴിഞ്ഞാമ്പാറ സ്വശേഷി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൽ സലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എന്നാൽ, മുഖ്യപ്രതികളിൽ ആരെയും പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയില്ലെങ്കിൽ ശക്‌തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ബിജെപി വ്യക്‌തമാക്കി. അതേസമയം, കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.

Most Read: മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE