സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത്‌ രാജസ്‌ഥാൻ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

നിലവിലെ റോയൽസ് നായകനും ഓസ്‌ട്രേലിയൻ താരവുമായ സ്‌റ്റീവ്‌ സ്‌മിത്തിനെ ഐപിഎൽ പതിനാലാം സീസൺ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്‌തുകൊണ്ടാണ് രാജസ്‌ഥാൻ റോയൽസ് തീരുമാനം അറിയിച്ചത്. ടീമിന്റെ മുൻ നായകൻ സ്‌റ്റീവ് സ്‌മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്‌ഥാൻ റോയൽസ് മാനേജ്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.

ഒരു ഐപിഎൽ ടീമിന്റെ നായകനാകുന്ന ആദ്യത്തെ മലയാളിയാണ് സഞ്‌ജു. 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന സഞ്‌ജു കഴിഞ്ഞ കുറച്ച് സീസണുകളിലായി റോയൽസിന്റെ നട്ടെല്ലാണ്. രാജസ്‌ഥാൻ റോയൽസിന് പുറമെ ഡെൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയും സഞ്‌ജു കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഇതുവരെ കളിച്ച 8 സീസണുകളിൽ നിന്നും 107 മൽസരങ്ങളിൽ നിന്നായി 27.78 ശരാശരിയിൽ 2584 റൺസാണ് സഞ്‌ജു നേടിയത്. ഇതിൽ 2 സെഞ്ച്വറിയും 13 അർധ സെഞ്ച്വറിയും ഉൾപ്പെടും.

കഴിഞ്ഞ സീസണിന്റെ ആരംഭത്തിൽ സഞ്‌ജുവിന്റെ ബാറ്റിംഗ് കരുത്തിൽ രാജസ്‌ഥാന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന ടീം 8ആം സ്‌ഥാനത്താണ്‌ സീസൺ അവസാനിപ്പിച്ചത്. സയ്യിദ് മുഷ്‌താഖ് അലി ട്വന്റി20യിൽ കേരളത്തെ നയിച്ചതും സഞ്‌ജുവായിരുന്നു. ടൂർണമെന്റിന്റെ ആദ്യ 3 കളികളിൽ അട്ടിമറി ജയം നേടാനും കേരളത്തിന് സാധിച്ചിരുന്നു.

Read also: നിയമങ്ങള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാം; കര്‍ഷകരോട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE