സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി

By News Desk, Malabar News
Saudi Opens International borders
Representational Image
Ajwa Travels

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എങ്കിലും ഇന്നലെയാണ് എല്ലാവര്‍ക്കുമായി അതിര്‍ത്തികള്‍ തുറന്നു കൊടുത്തത്. മാസങ്ങള്‍ക്ക് ശേഷം യാത്ര പുനരാരംഭിച്ചതിനാല്‍ സൗദിയേയും ബഹ്‌റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ വലിയ തിരക്കാണ് ഉണ്ടായത്.

രാജ്യത്ത് വിമാന സര്‍വീസും ഭാഗികമായി ആരംഭിച്ചു. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദിയിലേക്കും പുറത്തേക്കും യാത്ര ചെയ്യാനുള്ള അനുമതിയാണുള്ളത്. യാത്രയില്‍ പാലിക്കേണ്ട നിബന്ധനകള്‍ അറിയിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കി. റീ-എന്‍ട്രി, റെസിഡന്റ്, സന്ദര്‍ശക വിസയുള്ള വിദേശികള്‍ക്കും യാത്ര ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തേക്ക് വരുന്നവരും പുറത്തേക്ക് പോകുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

എന്നാല്‍, വിമാന സര്‍വീസുകള്‍ ജനുവരി 1-ന് മാത്രമേ സാധാരണ നിലയില്‍ എത്തുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അതിന് ശേഷം മാത്രമേ വിമാന സര്‍വീസുകള്‍ തുടങ്ങൂ എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE