യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും

By Trainee Reporter, Malabar News
congress_2020-Nov-15
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പിജെ ജോസഫുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. സ്‌ഥാനാർഥി നിർണയത്തിനായി ഹൈക്കമാൻഡ് നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.

മൂവാറ്റുപുഴ, ഏറ്റുമാനൂർ മണ്ഡലങ്ങളാണ് ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങളുടെ പ്രധാനബിന്ദു. പിജെ ജോസഫുമായി ഇന്ന് നടക്കുന്ന ചർച്ചകളിൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. പട്ടാമ്പി സീറ്റ് വേണമെന്ന് ലീഗും ആവശ്യപ്പെടുന്നുണ്ട്. കയ്‌പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്ന ആർഎസ്‌പിയുടെ ആവശ്യത്തിനും കോൺഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്.

കോൺഗ്രസിന്റെ സ്‌ഥാനാർഥി നിർണായ ചർച്ചകളും പുരോഗമിക്കുകയാണ്. പ്രാഥമിക സ്‌ഥാനാർഥി പട്ടികയായെന്നും വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കുമായി 50 ശതമാനം സീറ്റ് നൽകുമെന്ന് നേതൃത്വം നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ പ്രാഥമിക സ്‌ഥാനാർഥി പട്ടികയിൽ ഇടം നേടിയ പലരും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണെന്ന അഭിപ്രായം ഇതിനോടകം ഉയർന്നുവരുന്നുണ്ട്.

Read also: കർഷക സമരം നൂറാം ദിവസം; ഒത്തുതീർപ്പിന് തയാറാവാതെ കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE