പൊന്നാനി: തെരുവുനായകളുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ നാട്ടുകാർക്ക് ആശ്വസിക്കാം. തെരുവുനായ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട നിയന്ത്രണ പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നും നാലംഗ സംഘം പൊന്നാനിയിൽ എത്തി തെരുവുനായകളെ പിടികൂടി.
പിടികൂടിയ നായകളെ വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വാക്‌സിനേഷൻ നൽകുന്നതാണ് പദ്ധതി. മുൻപ് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണലിലെ ഏഴംഗ സംഘം എത്തി നായകളെ പിടികൂടി വന്ധ്യംകരണം ചെയ്‌തിരുന്നു. വന്ധ്യംകരണം ചെയ്‌ത നായകളെ പിന്നീട് വിട്ടയച്ചു. വന്ധ്യംകരണ പ്രവർത്തനങ്ങൾ മൂന്ന് മാസം തുടരുമെന്ന് അറിയിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും സംഘം തിരികെ പോയിരുന്നു. തെരുവുനായകളെ കിട്ടാനില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മടക്കം.
ജില്ലാ പഞ്ചായത്തിന് കീഴിൽ തെരുവുനായകളെ വന്ധ്യംകരണ ശസ്‌ത്രക്രിയക്ക് വിധേയമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടും പൊന്നാനി നഗരസഭയിൽ തെരുവുനായകളെ പിടികൂടാൻ വൈകുന്നത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് തെരുവുനായകൾ നാട്ടിൽ പെരുകിയതോടെയാണ് ഇപ്പോൾ രണ്ടാംഘട്ടം തുടങ്ങിയത്.
Also Read: അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു