കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു.
അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുൻപിൽ വെച്ചിട്ടുണ്ട്. കാസര്‍ഗോഡോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മൽസരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടതില്ല എന്നുമാണ് ഷാജിയുടെ തീരുമാനം.
കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി 2016ൽ പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തകൻ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. അതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസിന്റെയും ഇഡിയുടെയും അന്വേഷണം ഷാജി നേരിടുന്നുണ്ട്.
Malabar News: പാലക്കാട് മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് സിപിഐഎം സ്‌ഥാനാർഥിയായേക്കും