മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മറവിൽ മതേതരത്വം ദുർവ്യാഖ്യാനം ചെയ്തുള്ള പ്രവർത്തനങ്ങളിൽ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സ്വന്തം വിശ്വാസാചാരങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ആരാധനാ മുറകൾ സ്വീകരിച്ചുമുള്ള പ്രചാരണ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. വിശ്വാസികളുടെ കർമ്മങ്ങൾക്ക് തെരെഞ്ഞെടുപ്പു കാലത്തേക്ക് മാത്രമായി പ്രത്യേക ഇളവുകളുമില്ല. സർവവും സത്യമാണെന്ന വാദം നടിച്ചു കൊണ്ടുള്ള ഇത്തരം നടപടികളിൽ നിന്ന് സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള മുഴുവനാളുകളും വിട്ടു നിൽക്കണമെന്ന് യോഗം അഭ്യർഥിച്ചു.
ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്തഫ കോഡൂർ, വടശ്ശേരി ഹസൻ മുസ്ലിയാർ, സികെയു മൗലവി മോങ്ങം, പിഎസ്കെ ദാരിമി, കെകെഎസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, പികെ ബശീർ പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര, കെപി ജമാൽ കരുളായി എന്നിവർ ജമാഅത്തിൽ സംബന്ധിച്ചു.
Most Read: പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു