ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ഗുസ്‌തിയില്‍ ഇന്ത്യയുടെ സീമാ ബിസ്ളയ്‌ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.
ഒളിമ്പിക് യോഗ്യതാ മൽസരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ് സീമ ടോക്യോയിലേക്കെത്തിയത്. ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ നാലാമത്തെ ഇന്ത്യന്‍ വനിതാ ഗുസ്‌തി താരം കൂടിയാണ് സീമ.
അതേസമയം ഗുസ്‌തിയില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ ഇന്നലെ വെള്ളി സ്വന്തമാക്കിയിരുന്നു. ഫൈനലിൽ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവ് ആയിരുന്നു രവി കുമാറിന്റെ എതിരാളി. ടോക്യോ ഗുസ്‌തിയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്.
Most Read: ബിടെക് പരീക്ഷ; വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും