സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി

By Staff Reporter, Malabar News
adityanath UP CM
യുപി മുഖ്യമന്ത്രി ആദിത്യനാഥ്
Ajwa Travels

ലഖ്‌നൗ: സ്‌കൂള്‍ സിലബസില്‍ സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഔദ്യോഗിക വസതിയില്‍ ഞായറാഴ്‌ച സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ യോഗി സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മറ്റ് അധികൃതര്‍, സിഖ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

ഗുരു തേജ് ബഹദൂറിന്റെ ത്യാഗമാണ് കശ്‌മീരിലെ ഹിന്ദുക്കളെ അക്കാലത്ത് സംരക്ഷിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഹിന്ദു മതത്തിന്റെ സംരക്ഷണത്തിനായി ത്യാഗം ചെയ്‌തവരാണ് സിഖ് ഗുരുക്കന്‍മാരെന്നും മുഗള്‍ രാജാവ് ഔറംഗസീബിന്റെ മതംമാറ്റ നടപടിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത് സിഖ് യോധാക്കളാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കര്‍ഷക പ്രക്ഷോഭം മുന്നേറുന്ന സാഹചര്യത്തില്‍ കൂടിയാണ് സിഖ് ഗുരുക്കന്‍മാരെ പ്രകീര്‍ത്തിച്ച് യോഗി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. പഞ്ചാബിലെയും മറ്റും ലക്ഷക്കണക്കിന് കര്‍ഷകാരാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്.

Read Also: സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE