കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി പരിസ്‌ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവും സാങ്കേതിക വിദഗ്‌ധനുമായ ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. പദ്ധതിക്കായി എട്ടടി ഉയരത്തിൽ മതിൽ കെട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മതിലിന് മുകളിൽ വയർ ഫെൻസിങ് ആവശ്യമാണ്. ഒരു കിലോമീറ്റർ മതിൽ കെട്ടാൻ എട്ട് കോടി രൂപ വേണം. ഇത് ഡിപിആറിൽ വ്യക്‌തമാക്കിയിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ഫ്‌ളൈ ഓവറുകൾ, സബ് വേകൾ എന്നിവയുടെ നിർമാണ ചിലവും ഡിപിആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ കെ-റെയിൽ സമര സമിതിയുടെ ചെയർമാനായി ഇ ശ്രീധരനെ തിരഞ്ഞെടുത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, മുൻ എംഎൽഎ ഒ രാജഗോപാൽ, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്, സികെ പദ്‌മനാഭൻ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികൾ. എഎൻ രാധാകൃഷ്‌ണനെ സമര സമിതി കൺവീനറായി തിരഞ്ഞെടുത്തു.
Read Also: എച്ച്എൽഎൽ ലേലം; സംസ്‌ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം