തിരുവനന്തപുരം: സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ്ഗധൻ അലോക് കുമാർ വർമ. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്‌ക്ക് മുൻപ് നിലപാട് വ്യക്‌തമാക്കണമെന്നും ഇദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിൻമാറുമെന്നാണ് അലോക് കുമാർ വർമയുടെ നിലപാട്. ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർ ലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ജോസഫ് സി മാത്യുവിനു പകരം പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ആർ ശ്രീധറിനെ ഉൾപ്പെടുത്തി.
ജോസഫ് സി മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ-റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം നടക്കുക.
Read Also: ഡെൽഹി എയിംസിൽ നഴ്‌സസ് യൂണിയന്റെ അനിശ്‌ചിതകാല സമരം